Saturday, December 26, 2015

സർഗ്ഗം പത്ത് : ചതുരചതുർഭുജം ( Sarga 10 - Chathurachathurbhujam)


ശ്ലോകം - അറുപത്തിയൊന്ന്

അത്രാന്തരേ മസൃണരോഷവശാമസീമ
നിഃശ്വാസനിഃസഹമുഖീം സുമുഖീമുപേത്യ
സവ്രീഡമീക്ഷിതസഖീവദനാം ദിനാന്തേ
സാനന്ദഗദ്ഗദപദം ഹരിരിത്യുവാച

അഷ്ടപദി 19 - പ്രിയേ ചാരുശീലേ
(രാഗം - മുഖാരി)

വദസി യദി കിംചിദപി ദന്തരുചികൌമുദീ
ഹരതി ദരതിമിരമതിഘോരം
സ്ഫുരദധരസീധവേ തവ വദനചന്ദ്രമാ
രോചയതു ലോചനചകോരം
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം
സപദി മദനാനലോ ദഹതി മമ മാനസം
ദേഹി മുഖകമലമധുപാനം

ഐശ്വര്യവതീ... അകാരണമായ ഈ പരിഭവം ഉപേക്ഷിച്ചാലും. നീ... എന്നോട് എന്തെങ്കിലും ഉരിയാടിയാലും..അത് ഒരു വാക്കായാൽ പോലും എന്റെ മനസ്സിലെ ദുഖഭീതികളുടെ കരിനിഴൽ ഇല്ലാതാക്കാൻ നിന്റെ കോമള ദന്തങ്ങളിൽ നിന്നുതിർക്കുന്ന പൂനിലാവിനു സമാനമായ ആ രശ്മികൾക്കാകും. നിന്റെ പൂർണ്ണാചന്ദ്രനെ തോൽപ്പിയ്ക്കുന്ന മുഖബിംബം എന്റെ നയനങ്ങളെ ഒരു ചകോരപക്ഷിയാക്കി മാറ്റുന്നു, അവ നിന്റെ അധരത്തിൽ നിന്നുതിരും അമൃതതുല്യ വചനങ്ങൾക്കായി കാത്തിരിയ്ക്കുന്നു.

എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും...


സത്യമേവാസി യദി സുദതി മയി കോപിനീ
ദേഹി ഖരനഖശരഘാതം
ഘടയ ഭുജബന്ധനം ജനയ രദഖണ്ഡനം
യേന വാ ഭവതി സുഖജാതം പ്രിയേ
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം
സപദി മദനാനലോ ദഹതി മമ മാനസം
ദേഹി മുഖകമലമധുപാനം

 


ഓ..പ്രിയേ.. മനോഹരമായ ചിരിതൂകിയവളേ.. നീ ഇനിയും എന്നിൽ കോപിഷ്ടയെങ്കിൽ... നിന്റെ കോപത്തിനു ശരിയായ കാരണമുണ്ടെന്ന് നീ വിശ്വസിയ്ക്കുന്നുവെങ്കിൽ... ഞാനിതാ അതിനുള്ള ശിക്ഷയേറ്റുവാങ്ങുവാൻ സന്നദ്ധനായി നിന്റെ മുന്നിൽ നില്ക്കുന്നു. നിന്റെ കൂർത്ത നഖങ്ങളാൽ എന്നിൽ ക്ഷതങ്ങൾ ഏൽപ്പിച്ചാലും ...... നിന്റെ കരവലയത്തിൽ എന്നെ ഞെരിച്ചമർത്തി വേദനിപ്പിച്ചാലും... നിന്റെ പല്ലുകളാൽ എന്റെ ചുണ്ടുകളിൽ രക്തം കിനിയുന്ന ച്ഛേദം വരുത്തിയാലും.. അപ്രകാരം നിന്റെ കോപം ആറിത്തണുക്കുവാൻ... നിന്നിൽ സന്തോഷം ജനിയ്ക്കുവാൻ ഉത്തകുന്നതെല്ലാം നീ പ്രവർത്തിച്ചാലും...
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും... 


ത്വമസി മമ ഭൂഷണം ത്വമസി മമ ജീവനം
ത്വമസി ഭവജലധിരത്നം
ഭവതു ഭവതീഹ മയി സതതമനോരോധിനി
തത്ര മമ ഹൃദയമതിരത്നം
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം
സപദി മദനാനലോ ദഹതി മമ മാനസം
ദേഹി മുഖകമലമധുപാനം

പ്രിയമുള്ളവളേ..നീ എന്റെ ആഭരണമകുന്നു... നീ എന്റെ ജീവിതം തന്നെയാകുന്നു... നീ എന്റെ ഭവസാഗരത്തിലെ രത്നമാകുന്നു. എന്റെ ഹൃദയത്തിലെ ഓരോ തുടിപ്പുകളിലും നീ എനിയ്ക്കനുഭാവമായി എന്നും ഉണ്ടാവണമെന്ന സ്വരം മാത്രം നിറഞ്ഞ് നിൽക്കുന്നു.
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും...

നീലനളിനാഭമപി തന്വി തവ ലോചനം
ധാരയതി കോകനദരൂപം
കുസുമശരബാണഭാവേന യദി രഞ്ജയസി
കൃഷ്ണമിദമേതദനുരൂപം
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം
സപദി മദനാനലോ ദഹതി മമ മാനസം
ദേഹി മുഖകമലമധുപാനം

പ്രിയമുള്ളവളേ.. നീലത്താമര മലർ പോലെ അതിസുന്ദരങ്ങളായ നിന്റെ മിഴികൾ, അതിയായ കോപത്താൽ ചുവന്ന് ചെന്താമര മലരുകൾ പോലെ കാണപ്പെടുന്നുവല്ലോ... നീ ആ തീഷ്ണമായ കണ്ണുകൾ കാമദേവൻറ്റെ ശരങ്ങളാക്കി എൻറ്റെ ഹൃദയമാകുന്ന ലക്ഷ്യം ഭേദിച്ചാലും..അത് എത്രയും ഉചിതവും.. എൻറ്റെ പ്രണയപ്രതികരണങ്ങൾക്ക് മാർഗ്ഗദർശ്ശനവുമാകും...
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും...



സ്ഫുരതു കുചകുംഭയോരുപരി മണിമഞ്ജരീ
രഞ്ജയതു തവ ഹൃദയദേശം
രസതു രശനാപി തവ ഘനജഘനമണ്ഡലേ
ഘോഷയതു മന്മഥനിദേശം
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം
സപദി മദനാനലോ ദഹതി മമ മാനസം
ദേഹി മുഖകമലമധുപാനം

കഴുത്തിലണിഞ്ഞ രത്നമാല നിൻറ്റെ സ്തനങ്ങളാകും താഴികക്കുടങ്ങൾക്ക് മീതെയായി തിളങ്ങി നിൽക്കുക മാത്രമല്ല, അത് അവയ്ക്ക് താഴേയ്ക്ക് കിനിഞ്ഞിറങ്ങി നിൻറ്റെ ഹൃദയദേശമാകെ സന്തോഷപ്രഭ ചൊരിയുന്നു. വിസ്തൃതമായ ആ അരക്കെട്ടിൽ ചുറ്റപ്പെട്ട മണിയരഞ്ഞാണം, കിലുങ്ങുന്ന സ്വരത്തിലൂടെ കമദേവൻറ്റെ കൽപ്പനകൾ ഉറക്കെ വിളിച്ചോതുന്നു.
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും...

സ്ഥലകമലഗഞ്ജനം മമ ഹൃദയരഞ്ജനം ജനിതരതിരങ്ഗപരഭാഗം
ഭണ മസൃണവാണി കരവാണി ചരണദ്വയം
സരസലസദലക്തകരാഗം
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം
സപദി മദനാനലോ ദഹതി മമ മാനസം
ദേഹി മുഖകമലമധുപാനം

പ്രിയപ്പെട്ട രാധേ... മൃദുഭാഷിണീ... നിൻറ്റെ ചെമ്പരത്തിപ്പൂവിനെ തോൽപ്പിയ്ക്കുന്ന ചുവന്ന പാദങ്ങളുടെ ശോഭ എന്റെ ഹൃദയത്തെ കൂടുതൽ വികാരങ്ങൾ ഉണർത്തുന്നു... മൈലാഞ്ചിയാൽ നിറഭേദങ്ങൾ തീർത്ത് ആ പാദസേവ ചെയ്യുനാൻ എന്നോട് ആജ്ഞാപിച്ചാലും..
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും...

സ്മരഗരലഖണ്ഡനം മമ ശിരസി മണ്ഡനം
ദേഹി പദപല്ലവമുദാരം
ജ്വലതി മയി ദാരുണോ മദനകദനാരുണോ
ഹരതു തദുപാഹിതവികാരം
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം
സപദി മദനാനലോ ദഹതി മമ മാനസം
ദേഹി മുഖകമലമധുപാനം

നിൻറ്റെ തളിരിലകൾ പോലെ മൃദുവും സുന്ദരവുമായ പാദങ്ങൾ എൻ റ്റെ ശിരസ്സിൽ വച്ചാലും...അതെ എൻറ്റെ ശിരസ്സിനൊരു ഭൂഷണമാവുകയും കാമൻ എന്നിൽ നിറയ്ക്കുന്ന മോഹവിഷത്തിന് പ്രതിവിധിയും ആകട്ടേ... ആ പാദസ്പർശ്ശം മാത്രമാണ് എൻറ്റെ ഉള്ളിൽ ആളി പടരുന്ന ദുസ്സഹമായ പ്രണയാഗ്നിയെ ശമിപ്പിയ്ക്കുവാൻ പര്യാപ്തമായുള്ളത്. 
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും...

ഇതി ചടുലചാടുപടുചാരു മുരവൈരിണോ
രാധികാമധി വചനജാതം
ജയതി പദ്മാവതീരമണജയദേവകവി
ഭാരതീഭണിതമതിശാതം
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം
സപദി മദനാനലോ ദഹതി മമ മാനസം
ദേഹി മുഖകമലമധുപാനം

ഇവിടെ പദ്മാവതീ കാന്തനായ ജയദേവകവി, മുരാസുരവൈരിയായ കൃഷ്ണൻ തന്റെ പ്രിയസഖി രാധയോട് അരുൾ ചെയ്ത, കലഹവിജയം നേടിയ, മധുരം നിറഞ്ഞതും, മനോഹരവും, വികാരനിർഭരവും, ആനന്ദദായകവും ആയ വാക്കുകൾ പുനരാവർത്തിയ്ക്കുന്നു....
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും..


ശ്ലോകം - അറുപത്തിരണ്ട്


പരിഹര കൃതാതങ്കേ ശങ്കാം ത്വയാ സതതം ഘന-

സ്തനജഘനയാക്രാന്തേ സ്വാന്തേ പരാനവകാശിനി

വിശതി വിതനോരന്യോ ധന്യോ ന കോപി മമാന്തരം
സ്തനഭരപരീരമ്ഭാരമ്ഭേ വിധേഹി വിധേയതാം

ശ്ലോകം - അറുപത്തിമൂന്ന്
വ്യഥയതി വൃഥാ മൌനം തന്വി പ്രപഞ്ചയ പഞ്ചമം
തരുണീ മധുരാലാപൈസ്താപം വിനോദയ ദൃഷ്ടിഭിഃ
സുമുഖി വിമുഖീഭാവം താവദ്വിമുഞ്ച ന മുഞ്ച മാം
സ്വയമതിശയസ്നിഗ്ധോ മുഗ്ധേ പ്രിയോയമുപസ്ഥിതഃ

ശ്ലോകം - അറുപത്തിനാല്

മുഗ്ധേ വിധേഹി മയി നിർ‍ദയദന്തദംശ-
ദോർ‍വല്ലിബന്ധനിബിഡസ്തനപീഡനാനി
ചണ്ഡി ത്വമേവ മുദമഞ്ചയപഞ്ചബാണ
ചണ്ഡാലകാണ്ഡദലനാദസവഃ പ്രയാന്തി

ശ്ലോകം - അറുപത്തിയഞ്ച്

ബന്ധൂകദ്യുതിബാന്ധവോയമധരഃ സ്നിഗ്ധോ മധൂകച്ഛവിർ-
‍ഗണ്ഡശ്ചണ്ഡി ചകാസ്തു നീലനളിനശ്രീമോചനം ലോചനം
നാസാഭ്യേതി തിലപ്രസൂനപദവീം കുന്ദാഭദാന്തി പ്രിയേ
പ്രായസ്ത്വന്മുഖസേവയാ വിജയതേ വിശ്വം സ പുഷ്പായുധഃ

ശ്ലോകം - അറുപത്തിയാറ്

ദൃശൌ തവ മദാലസേ വദനമിന്ദുമത്യാന്വിതം
ഗതിർ‍ജനമനോരമാ വിധുതരംഭമൂരുദ്വയം
രതിസ്തവ കലാവതീ രുചിരചിത്രലേഖേ ഭ്രുവാ-
വഹോ വിബുധയൌവനം വഹസി തന്വീ പൃഥ്വീഗതാ

No comments:

Post a Comment